കോഴിക്കോട്
പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്‌ത് വിദേശത്തേക്ക് കടന്ന പ്രതി 23 വർഷത്തിനുശേഷം പിടിയിൽ. ബേപ്പൂർ മാണോളി വീട്ടിൽ ശൈലേഷി(50)നെയാണ് കണ്ണൂർ വിമാനത്താവളത്തിൽനിന്ന് പിടികൂടിയത്.
2000ൽ കോഴിക്കോട് കലക്ടറേറ്റിന് മുമ്പിലായിരുന്നു കേസിനാസ്പദമായ സംഭവം. തുടർന്ന് ഇയാൾ പൊലീസിനെ വെട്ടിച്ച് വിദേശത്തേക്ക് കടന്നു. വ്യാഴം രാവിലെ കണ്ണൂർ എയർപോർട്ടിൽ വന്നിറങ്ങിയ ഇയാളെ എയർപോർട്ട് സുരക്ഷാവിഭാഗം പിടികൂടി നടക്കാവ് ഇൻസ്പെക്ടർ എൻ പ്രജീഷിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് കൈമാറി. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..