ന്യൂഡൽഹി> ലോക്സഭ തെരഞ്ഞെടുപ്പിൽ വടകരയിൽ ആർഎസ്‌എസ് കോൺഗ്രസ് ഗൂഢാലോചനയുണ്ടെന്ന് അന്ന് ഇടതുപക്ഷം പറഞ്ഞത് ശരിയാണെന്ന് തെളിയുകയാണെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി എം വി ഗോവിന്ദൻ. പാലക്കാട് അസംബ്ലി മണ്ഡലത്തിലെ എംഎൽഎയെ വടകര പാർലമെന്റ് മണ്ഡലത്തിലേക്ക് മാറ്റിയത് ആർഎസ്‌എസുമായുള്ള ഗൂഢാലോചനയിലാണെന്ന് അന്ന് സിപിഐ എം പറഞ്ഞതായിരുന്നു. ഇന്ന് കോൺഗ്രസ് സൈബർ സംവിധാനത്തിന്റെ നേതാവായിരുന്ന ഡോ. സരിൻ തന്നെ അത് അടിവരയിട്ട് വ്യക്തമാക്കിയിരിക്കുകയാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
കോൺഗ്രസിലെ ത്രിമൂർത്തികളെ പോലെയല്ല സിപിഐ എം. പാർടിയിൽ കൃത്യമായ രീതിയിൽ ചർച്ച നടത്തിയാണ് തീരുമാനമെടുക്കുക - എം വി ഗോവിന്ദൻ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..