തിരുവനന്തപുരം
വർക്കല പാപനാശത്ത് പാരാഗ്ലൈഡിങ്ങിനിടെ ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങിയ യുവതിയെയും പരിശീലകനെയും രക്ഷിച്ചു. തമിഴ്നാട് കോയമ്പത്തൂർ ആർ എസ് പുരം സ്വദേശി പവിത്ര(28), പരിശീലകനും ഉത്തരാഖണ്ഡ് സ്വദേശിയുമായ സന്ദീപ് (30) എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. പാപനാശത്തെ പ്രധാന ബീച്ചിൽ ചൊവ്വ വൈകിട്ട് നാലോടെ ഫ്ലൈ വർക്കല സ്പോട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ പാരാഗ്ലൈഡറാണ് അപകടത്തിൽപ്പെട്ടത്. പാപനാശത്തെ ഹെലിപ്പാഡിന് സമീപത്തുനിന്നാണ് 3.45ഓടെ സന്ദീപിനൊപ്പം വിനോദസഞ്ചാരിയായ പവിത്ര പറന്നത്. കാറ്റിൽ ഗ്ലൈഡർ അഞ്ഞൂറ് മീറ്റർ അകലെ ഹൈമാസ്റ്റ് ലൈറ്റിൽ ഇടിച്ച് നൂറ് അടിയോളം ഉയരത്തിൽ ഇരുവരും കുരുങ്ങി. രക്ഷാപ്രവർത്തകർ താഴെ വലവിരിച്ചു. അഞ്ചോടെ കെഎസ്ഇബി ഉദ്യോഗസ്ഥർ ഹൈമാസ്റ്റ് ലൈറ്റിന്റെ മുകൾഭാഗം (ടോപ്പർ) ലിവർ തിരിച്ച് 10 അടിയോളം താഴേക്കിറക്കി. അഞ്ചരയോടെ സന്ദീപും പവിത്രയും വലയിലേക്ക് വീണു. ഇരുവർക്കും പരിക്കൊന്നുമില്ലെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..