06 October Sunday

എസ്‌എഫ്‌ഐ ജയം ഒളിപ്പിക്കാൻ പാടുപെട്ട്‌ മനോരമ; ഓൺലൈനിൽ ഉജ്വല ജയം, പത്രത്തിൽ സംഘടനകളുടെ അവകാശവാദം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 16, 2022

കൊച്ചി > എം.ജി സർവകലാശാല കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്‌എഫ്‌ഐയുടെ ചരിത്രവിജയം മറച്ചുപിടിച്ച്‌ മലയാള മനോരമ. 126 ൽ 117 കോളേജുകളിലും എസ്‌എഫ്‌ഐ നേടിയ മിന്നുന്ന ജയം വായനക്കാരെ അറിയിക്കില്ലെന്ന വാശിയിലാണ്‌ ഇന്നത്തെ പത്രം. മനോരമ ഓൺലൈനിൽ ഇന്നലെ വൈകീട്ട്‌ നൽകിയ " എസ്‌എഫ്‌ഐയ്‌ക്ക്‌ ഉജ്വല ജയം' എന്ന വാർത്ത രാവിലെ പത്രം ഇറക്കിയപ്പോൾ മനപ്പൂർവ്വം മുക്കി. "കോളേജ്‌ യൂണിയൻ; അവകാശവാദങ്ങൾ ഉയർത്തി വിദ്യാർഥി സംഘടനകൾ' എന്നാണ്‌ പത്രത്തിലെ തലക്കെട്ട്‌. എന്നാൽ മനോരമ ഓൺലൈനിൽ എസ്‌എഫ്‌ഐ വിജയിച്ച 117 കോളേജുകളുടെ പേര്‌ സഹിതം ഇന്നലെ രാത്രി വാർത്ത നൽകിയിട്ടുമുണ്ട്‌.

എറണാകുളം ജില്ലയിൽ വിരലിലെണ്ണാവുന്ന കോളേജ്‌ യൂണിയനുകൾ വിജയിച്ച കെഎസ്‌യുവിന്‌ വൻ വിജയം എന്ന്‌ ധരിപ്പിക്കുന്ന രീതിയിൽ ഇന്നലെ വൈകീട്ട്‌ മനോരമ ന്യൂസ്‌ ടിവി ഓൺലൈനിൽ വാർത്ത നൽകിയിരുന്നു. എന്നാൽ രാത്രി ആയപ്പോഴേക്കും ജില്ലയിൽ 41 കോളേജിൽ 37ലും എസ്‌എഫ്‌ഐയാണ്‌ വിജയിച്ചതെന്ന വാർത്തയും മനോരമ ഓൺലൈനിൽ നൽകി. കോട്ടയം ജില്ലയിൽ 39 ൽ 38 കോളേജിലും, പത്തനംതിട്ട ജില്ലയിൽ പതിനെട്ട്‌ കോളജുകളിൽ 17 ഇടത്തും, ഇടുക്കിയിൽ  27 കോളജുകളിൽ 24 കോളജ്‌ യൂണിയനുകളിലും എസ്എഫ്ഐ ഉജ്വലവിജയം നേടിയ വിവരവും വാർത്തയിലുണ്ട്‌. മനുഷ്യന്‌ കടന്നുചെല്ലാൻ പറ്റാത്ത ഇടങ്ങളിൽപ്പോലും ഇൻവെസ്‌റ്റിഗേറ്റീവ്‌ പത്രപ്രവർത്തനം നടത്തുന്ന റിപ്പോർട്ടർമാരുള്ള മനോരമയ്‌ക്ക്‌ നാല്‌ ജില്ലകളിലെ കോളേജ്‌ യൂണിയൻ തെരഞ്ഞെടുപ്പിൽ ആര്‌ ജയിച്ചെന്ന വിവരംപോലും കണ്ടെത്താനാകാത്തത്‌ അത്‌ഭുതമാണ്‌.

സംഘടനകളുടെ അവകാശവാദം എന്ന വാർത്തയിൽത്തന്നെ 6 കോളേജുകളിൽ വിജയിച്ചുവെന്ന കെഎസ്‌യു ജില്ലാ പ്രസിഡന്റ്‌ നൽകിയ വിവരം മാത്രമാണുള്ളത്‌. ആലുവ യു.സി കോളേജിൽ 100 വർഷത്തിനിടെ രണ്ടാമത്തെ വനിതാ യൂണിയൻ അധ്യക്ഷയെന്ന വിവരം കിട്ടിയ മനോരമയ്‌ക്ക്‌, മഹാരാജാസിൽ തുടർച്ചയായി എസ്‌എഫ്‌ഐ വനിതകളെ അധ്യക്ഷയാക്കുന്ന കാര്യവും കണ്ടെത്താനായില്ല.

ഇന്നലെ സംഘടനാടിസ്ഥാനത്തിൽ തെരഞ്ഞെടുപ്പ്‌ നടന്ന 126 ൽ 117 കോളേജിലും എസ്‌എഫ്‌ഐ ഉജ്വല വിജയംനേടിയിരുന്നു. എറണാകുളം ജില്ലയിൽ 41 കോളേജിൽ 37ലും എസ്‌എഫ്‌ഐ സാരഥികൾ വിജയിച്ചുകയറി. മഹാരാജാസ്‌ കോളേജിൽ മുഴുവൻ സീറ്റിലും എസ്‌എഫ്‌ഐ സാരഥികൾ ചരിത്ര ഭൂരിപക്ഷത്തിൽ വിജയിച്ചു. വീണ്ടും വനിത നയിക്കുന്ന യൂണിയൻ എന്ന പ്രത്യേകതയും മഹാരാജാസിനുണ്ട്‌. തേവര എസ്‌എച്ച്‌ കോളേജിൽ കെഎസ്‌യു വിജയിച്ചു. കെഎസ്‌യു ഭരിച്ചിരുന്ന വാഴക്കുളം സെന്റ് ജോർജ്, തൃക്കാക്കര കെഎംഎം, ആലുവ ചൂണ്ടി ഭാരത്‌മാത ആർട്‌സ്‌ കോളേജ്‌, പിറവം ബിപിസി, മൂവാറ്റുപുഴ നിർമല എന്നീ കോളേജുകൾ എസ്എഫ്ഐ തിരിച്ചുപിടിച്ചു. കോട്ടപ്പടി മാർ ഏലിയാസ് കോളേജിൽ മുഴുവൻ സീറ്റിലും വനിതകളെ വിജയിപ്പിച്ച്‌ എസ്‌എഫ്‌ഐ കരുത്തുക്കാട്ടി.

തൃപ്പുണിത്തുറ ഗവ. ആർട്‌സ്‌ കോളേജ്, ആർഎൽവി കോളേജ്, സംസ്കൃതം കോളേജ്, വൈപ്പിൻ ഗവ. കോളേജ്, മാല്യങ്കര എസ്എൻഎം, കോതമംഗലം എംഎ, ഇടക്കൊച്ചി സിയന്ന, പൂത്തോട്ട എസ്എസ് കോളേജ്, കോതമംഗലം എൽദോ മാർ ബസേലിയസ്, കോതമംഗലം മൗണ്ട് കാർമൽ, നെല്ലിക്കുഴി ഇന്ദിരാഗാന്ധി ആർട്‌സ്‌, ഇടപ്പള്ളി സ്റ്റാറ്റ്സ്, പൈങ്ങോട്ടൂർ എസ്എൻ, കൊച്ചി എംഇഎസ് തുടങ്ങിയ കോളേജുകളിൽ എസ്‌എഫ്‌ഐ എതിരില്ലാതെ വിജയിച്ചു. മത്സരം നടന്ന കുന്നുകര എംഇഎസ്‌, മണിമലക്കുന്ന്‌ ഗവ. കോളേജ്‌, തൃക്കാക്കര ഭാരത്‌ മാതാ കോളേജ്‌ എന്നിവിടങ്ങളിൽ മുഴുവൻ സീറ്റിലും എസ്‌എഫ്‌ഐ വിജയിച്ചു. ഇതോടൊപ്പം പൂത്തോട്ട എസ്‌എൻ ലോ കോളേജ്‌, പുത്തൻവേലിക്കര ഐഎച്ച്‌ആർഡി, കൊച്ചിൻ കോളേജ്‌,  പൈങ്ങോട്ടൂര്‍ ശ്രീ നാരായണഗുരു കോളേജ്‌, ഐരാപുരം എസ്‌എസ്‌വി, എടുത്തല അൽ അമീൻ, ഇടക്കൊച്ചി അക്വിനാസ്‌, കളമശേരി സെന്റ്‌ പോൾസ്‌, മാറമ്പിള്ളി എംഇഎസ്, നെടുമ്പാശേരി പ്രസന്റേഷൻ, പെരുമ്പാവൂർ സെന്റ്‌ കുര്യാക്കോസ്‌ എന്നിവിടങ്ങളിലും എസ്‌എഫ്‌ഐ വിജയിച്ചു.

എടത്തലയിൽ 14ൽ 13 സീറ്റും നേടി. എസ്എഫ്ഐ സ്ഥാനാർഥിയുടെ നാമനിർദ്ദേശപത്രിക തള്ളിയതിനെ തുടർന്നാണ് കെഎസ്‌യു ഒരു സീറ്റിൽ വിജയിച്ചത്. കാലടി ശ്രീശങ്കര, ആലുവ യുസി എന്നിവിടങ്ങളിൽ കെഎസ്‌യു യൂണിയൻ നിലനിർത്തി. എറണാകുളം ഗവ. ലോ കോളേജിൽ ചെയർമാൻ, ജനറൽ സെക്രട്ടറി, വൈസ്‌ ചെയർപേഴ്‌സൺ സീറ്റുകൾ ഒഴികെ മറ്റ്‌ സീറ്റുകളിൽ വിജയിച്ച്‌ എസ്‌എഫ്‌ഐ യൂണിയൻ നിലനിർത്തി. ചൂണ്ടി ഭാരതമാത കോളേജ് ഓഫ് ലീഗൽ സ്റ്റഡീസിൽ കെഎസ്‌യു വിജയിച്ചു.

കോട്ടയം ജില്ലയിൽ 39 ൽ 38 കോളേജിലും വിജയിച്ച്‌ എസ്‌എഫ്‌ഐ ചരിത്രംകുറിച്ചു.  നാട്ടകം ഗവ കോളേജ് , ബസേലിയസ് കോളേജ് , സി എം എസ് കോളേജ് കോട്ടയം , എസ് എൻ കോളേജ് കുമരകം , മണർകാട് സെന്റ് മേരീസ് കോളേജ് , എം ഇ എസ് പുതുപ്പള്ളി , പുതുപ്പള്ളി ഐ എച്ച് ആർ ഡി , കെ ജി കോളേജ് പാമ്പാടി , എസ് എൻ കോളേജ് ചാന്നാനിക്കാട് , എൻ എസ് എസ് കോളേജ് ചങ്ങനാശ്ശേരി , അമാൻ കോളേജ് , മീഡിയ വില്ലേജ് , പി ആർ ഡി എസ് കോളേജ് ,  വാഴൂർ എസ് വി ആർ എൻ എസ് എസ് കോളേജ് , പി ജി എം കോളേജ് കങ്ങഴ , എം ഇ എസ് എരുമേലി , ഐ എച്ച് ആർ ഡി കാഞ്ഞിരപ്പള്ളി , ഷെയർ മൌന്റ്റ് , ശ്രീശബരീശ , സെന്റ് തോമസ് കോളേജ് പാലാ , സെന്റ് സ്റ്റീഫൻസ് കോളേജ് ഉഴവൂർ , പുതുവേലി മാർ കുര്യാക്കോസ് കോളേജ് ,  മാർ അഗസ്ത്യനോസ്  കോളേജ് രാമപുരം ,  ഏറ്റുമാനൂരപ്പൻ കോളേജ് , കെ ഇ കോളേജ് , സ്റ്റാസ് പുല്ലരിക്കുന്നു , ഐ സി എച്ച് പുല്ലരിക്കുന്നു , സി എസ് ഐ ലോ കോളേജ് കാണക്കാരി , ഐ എച്ച് ആർ ഡി കോളേജ് ഞീഴൂർ ,  വിശ്വഭാരതി കോളേജ് , ദേവമാതാ കോളേജ് , കീഴൂർ ഡി ബി കോളേജ് , തലയോലപ്പറമ്പ് ഡി ബി കോളേജ് , സെന്റ് സേവിയേഴ്‌സ് വൈക്കം , മഹാദേവ കോളേജ് വൈക്കം , ഹെന്ററി ബേക്കർ കോളേജ് മേലുകാവ് , സെന്റ് ജോർജ് കോളേജ് അരുവിത്തുറ , എം ഇ എസ്  ഈരാറ്റുപേട്ട  എന്നീ കോളേജുകളിലാണ് എസ് എഫ് ഐ വിജയിച്ചത് .  ജില്ലയിലെ കെ എസ് യുവും എ ബി വി പി യും എസ് എഫ് ഐ പരാജയപ്പെടുത്താൻ കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലെ  വിവിധ കാമ്പസുകളിൽ അക്രമം അഴിച്ചുവിട്ടിരുന്നു . കെ എസ് യു വിന്റേയും എ ബി വി പി യുടെയും അക്രമ രാഷ്ട്രീയത്തെ ഒറ്റപ്പെടുത്തി  എസ് എഫ് ഐയെ ഹൃദയത്തിലേറ്റിയ ജില്ലാ വിദ്യാർത്ഥി സമൂഹത്തെ അഭിവാദ്യം ചെയ്യുന്നുവെന്ന്  എസ് എഫ് ഐ ജില്ലാ സെക്രട്ടറി എം എസ് ദീപക് , പ്രസിഡന്റ് ജസ്റ്റിൻ ജോസഫ് എന്നിവർ പറഞ്ഞു.

പത്തനംതിട്ട ജില്ലയിൽ കോളേജുകളിൽ നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐയ്ക്ക് മിന്നുന്ന ജയം. പതിനെട്ട്‌ കോളേജുകളിൽ 17 ഇടത്തും എസ്‌എഫ്‌ഐ ആധിപത്യമുറപ്പിച്ചു. പത്തനംതിട്ട കാതോലിക്കേറ്റ് കോളേജിൽ 14ൽ 13 സീറ്റിലും എസ്എഫ്ഐയ്‌ക്ക്‌ എതിരുണ്ടായില്ല. ചെയർമാൻ സ്ഥാനത്തേക്ക്‌ മാത്രമാണ്‌ ഇവിടെ തെരഞ്ഞെടുപ്പ്‌ നടന്നത്‌. വിവിധ കോളേജുകളിലായി 30 യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലർമാർ തെരഞ്ഞെടുക്കപ്പെട്ടു.

പത്തനംതിട്ട ചുട്ടിപ്പാറ ഫിഷറീസ്, ചുട്ടിപ്പാറ ബി.കോം കോളേജ്‌, എസ്എഎസ് കോളേജ്‌ കോന്നി, എസ്‌എൻഡിപി കോളേജ്‌ കോന്നി, സെന്റ്‌ തോമസ് കോളേജ് കോന്നി, മുസ്‌ലിയാർ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജ്‌, വിഎൻഎസ്‌ കോന്നി, ബിഎഎം തുരുത്തിക്കാട്‌, ഐഎച്ച്ആർഡി തണ്ണിത്തോട്‌, എസ്എൻ കോളേജ്‌ ചിറ്റാർ, സെന്റ്‌ തോമസ് കോളേജ്‌ കോഴഞ്ചേരി, സെന്റ്‌ തോമസ് കോളേജ്‌ റാന്നി, സെന്റ്‌ തോമസ്‌ കോളേജ്‌ ഇടമുറി, തിരുവല്ല മാർത്തോമ്മ കോളേജ്‌, ഡിബി പമ്പ, സെന്റ്‌ തോമസ് കോളേജ് ഓഫ് അഡ്വാൻസ്ഡ്‌ സ്റ്റഡീസ് മല്ലപ്പള്ളി എന്നിവിടങ്ങളിൽ എസ്‌എഫ്‌ഐ യൂണിയൻ നിലനിർത്തി. ചരിത്രവിജയത്തിന് ഒപ്പം നിന്ന എല്ലാ വിദ്യാർഥികൾക്കും എസ്എഫ്ഐ ജില്ലാ പ്രസിഡന്റ്‌ അമൽ ഏബ്രഹാമും സെക്രട്ടറി ശരത് ശശിധരനും അഭിവാദ്യമർപ്പിച്ചു.

ഇടുക്കിയിൽ തെരഞ്ഞെടുപ്പ്‌ നടന്ന 27 കോളേജുകളിൽ 24 കോളേജ്‌ യൂണിയനുകളിലും എസ്എഫ്ഐക്ക്‌ ഉജ്വലവിജയം. ഇടുക്കി ഗവ. എൻജിനിയറിങ് കോളേജിൽ ധീരജിനെ കുത്തിക്കൊലപ്പെടുത്തിയവർക്കുള്ള താക്കീതുമായി വിജയം. പത്രികാസമർപ്പണം പൂർത്തിയായപ്പോൾതന്നെ 17 കോളേജുകളിൽ എസ്എഫ്ഐ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

മറയൂർ ഐഎച്ച്ആർഡി കോളേജ്, മൂന്നാർ ഗവൺമെന്റ് കോളേജ്, അടിമാലി മാർ ബസേലിയസ് കോളേജ്, അടിമാലി കാർമൽഗിരി കോളേജ്,  രാജകുമാരി എൻഎസ്എസ് കോളേജ്, പുല്ലുകണ്ടം എസ് എൻ കോളേജ്, രാജാക്കാട് എസ്എസ്എം കോളേജ്, പൂപ്പാറ ഗവൺമെന്റ് കോളേജ്, നെടുങ്കണ്ടം എംഇഎസ് കോളേജ്, നെടുങ്കണ്ടം ഐഎച്ച്ആർഡി കോളേജ്, തൂക്കുപാലം ജെഎൻയു കോളേജ്, കട്ടപ്പന ഗവൺമെന്റ് കോളേജ്, രാജമുടി മാർ സ്ലീവാ കോളേജ്, ഇടുക്കി ഗിരിജ്യോതി കോളേജ്, കുട്ടിക്കാനം ഐഎച്ച്ആർഡി കോളേജ്, പുറ്റടി ഹോളിക്രോസ് കോളേജ്, പെരുവന്താനം സെന്റ് ആന്റണീസ് കോളേജ്, മുട്ടം ഐഎച്ച്ആർഡി കോളേജ്, മൂലമറ്റം സെന്റ് ജോസഫ് അക്കാദമി, സെന്റ് ജോസഫ് കോളേജ്, തൊടുപുഴ ന്യൂമാൻ കോളേജ്, തൊടുപുഴ അൽ അസർ കോളേജ്, കോഓപ്പറേറ്റീവ് ലോ കോളേജ്, വെസ്റ്റ് കോടികുളം ശ്രീ നാരായണ കോളേജ് എന്നിങ്ങനെ 24 കലാലയങ്ങളാണ് എസ്എഫ്ഐ നേടിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top