പുതുപ്പള്ളി
കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള ഫോൺ സംഭാഷണം പുറത്തുവന്ന സംഭവത്തിൽ അന്വേഷണം ആവശ്യപ്പെടാനും പരാതിപ്പെടാനും കോൺഗ്രസ് തയ്യാറുണ്ടോയെന്ന് മന്ത്രി വി എൻ വാസവൻ ചോദിച്ചു. അന്വേഷിച്ചാൽ കൃത്യമായ വിവരങ്ങൾ പുറത്തുകൊണ്ടുവരാൻ കഴിയും. പള്ളിക്കത്തോട് പഞ്ചായത്ത് മുൻ പ്രസിഡന്റും ഡിസിസി മുൻ ഭാരവാഹിയുമായ വിജയകുമാറും മറ്റൊരു കോൺഗ്രസ് നേതാവായ എം മധുവും തമ്മിലുള്ള സംഭാഷണമാണ് ഓഡിയോ ക്ലിപ്പിലുള്ളത്. അത് പുറത്തുവന്നതിൽ എൽഡിഎഫിന് പങ്കില്ലെന്ന് സാമാന്യബുദ്ധിയുള്ള ആർക്കും മനസ്സിലാകും. പാമ്പാടി എംജിഎം എച്ച്‌എസിൽ വോട്ട് ചെയ്‌തശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓഡിയോ ക്ലിപ്പിന്റെയും വീഡിയോ ക്ലിപ്പിന്റെയുമൊന്നും ഉത്തരവാദിത്തം ഇടതുപക്ഷത്തിന്റെ തലയിൽ കെട്ടിവയ്‌ക്കണ്ട. പോളിങ് ശതമാനം കൂടുന്നതും കുറയുന്നതും വിജയപരാജയങ്ങളെ തീരുമാനിക്കുന്ന ഘടകമല്ല. വികസനചർച്ചകളിൽനിന്ന് തുടക്കം മുതലേ യുഡിഎഫ് ഒളിച്ചോടിയെന്നും മന്ത്രി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..