25 September Wednesday

വീട്ടിൽ വച്ച് ഗർഭച്ഛിദ്രം; യുവതി മരിച്ചു: ഭർത്താവും ഭർതൃപിതാവും പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 25, 2024

പുണെ > വീട്ടിൽ വച്ച് ഗർഭച്ഛിദ്രം നടത്തിയതിനെത്തുടർന്ന് ഇരുപത്തിനാലുകാരി മരിച്ചു. സംഭവത്തിൽ യുവതിയുടെ ഭർത്താവും ഭർതൃപിതാവും പിടിയിലായി. 4 മാസം ഗർഭിണിയായിരുന്ന യുവതിയാണ് മരിച്ചത്. കേസിൽ യുവതിയുടെ ഭർതൃമാതാവിനെയും പ്രതി ചേർത്തിട്ടുണ്ട്. ഗർഭച്ഛിദ്രം വഴി പുറത്തെടുത്ത നാലുമാസം പ്രായമായ ഭ്രൂണം കൃഷിസ്ഥലത്ത് കുഴിച്ചിട്ടതായി അന്വേഷണ സംഘം കണ്ടെത്തി. ഗർഭച്ഛിദ്രം നടത്തിയ ഡോക്ടറും നിരീക്ഷണത്തിലാണെന്ന് പൊലീസ് അറിയിച്ചു.

2017ലാണ് യുവതി വിവാഹിതയാകുന്നത്. ഇവർക്ക് 2 മക്കളുണ്ട്. മൂന്നാമതും ഗർഭിണിയായതോടെ ഗർഭച്ഛിദ്രം നടത്താൻ തീരുമാനിക്കുകയായിരുന്നു. പെൺകുട്ടിയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഗർഭച്ഛിദ്രം നടത്താൻ കുടുംബം തീരുമാനിച്ചതെന്ന് പൊലീസ് പറഞ്ഞു. ഗർഭച്ഛിദ്രത്തിനു ശേഷം അമിത രക്തസ്രാവമുണ്ടായതിനെത്തുടർന്ന് യുവതിയുടെ നില വഷളാവുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

യുവതിയുടെ സഹോദരന്റെ പരാതിയിലാണ് കേസെടുത്തത്. ബിഎൻഎസ്85, 90, 91 വകുപ്പുകൾ പ്രകാരമാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top