25 October Friday

ദളിത്‌ കുടിലുകളിൽ തീയിട്ട സംഭവം; പത്തു വർഷങ്ങൾക്ക് ശേഷം വന്ന വിധിയിൽ 98 പേർക്ക് ജീവപര്യന്തം

വെബ് ഡെസ്‌ക്‌Updated: Friday Oct 25, 2024

ബംഗളൂരു > കർണാടകയിലെ കൊപ്പൽ ജില്ലയിലെ മരകുമ്പി ഗ്രാമത്തിൽ ദളിതുകൾക്കുനേരെ അതിക്രമം നടത്തുകയും കുടിലുകൾ ചുട്ടെരിക്കുകയും ചെയ്‌ത സംഭവത്തിൽ 98 പേർക്ക് ജില്ലാ കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. പത്ത് വർഷം മുമ്പ് നടന്ന അക്രമത്തിലാണ് വിധി. കേസിൽ കുറ്റക്കാരായ 101 പേരുടെ ശിക്ഷയാണ് വെള്ളിയാഴ്‌ച കൊപ്പൽ ജില്ലാ കോടതി പ്രസ്താവിച്ചത്.

മേഖലയിൽ ദളിതുകൾക്ക്‌ നേരെയുള്ള അതിക്രമങ്ങളിൽ ആദ്യമായാണ് ഇത്തരമൊരു നടപടി. ഇത്രയധികം പേർക്ക് ഒരുമിച്ച് ജീവപര്യന്തം ശിക്ഷ വിധിക്കുന്നതും ആദ്യമായാണ്.

2014 ആഗസ്റ്റ് 28നാണ് കേസിനാസ്പ‌ദമായ സംഭവം നടന്നത്. മരകുമ്പി ഗ്രാമത്തിലെ സവർണ ജാതിയിൽപ്പെട്ട നിരവധിപേർ സംഘടിച്ചെത്തി ദളിത് വിഭാഗക്കാരെ ക്രൂരമായി മർദിക്കുകയും കുടിലുകൾക്ക് തീയിടുകയും ചെയ്യുകയായിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top