04 October Friday

യുപിയിൽ നാലംഗ ദളിത് കുടുംബത്തെ വെടിവച്ചു കൊന്നു

വെബ് ഡെസ്‌ക്‌Updated: Friday Oct 4, 2024

അമേഠി > അമേഠിയിൽ അധ്യാപകനെയും കുടുംബത്തെയും വീട്ടിൽക്കയറി വെടിവച്ചു കൊന്നു. സർക്കാർ സ്കൂൾ അധ്യാപകനായ ഭവാനി നഗർ സ്വദേശി സുനിൽകുമാർ, ഭാര്യ പൂനം ഭാരതി, ഒന്നും ആറും വയസ്സുള്ള പെൺമക്കൾ എന്നിവരാണു കൊല്ലപ്പെട്ടത്. കൊലപാതകം ആസൂത്രിതമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വീട്ടിൽനിന്ന് അഞ്ചുവട്ടം വെടിയുതിർക്കുന്ന ശബ്ദം കേട്ടെന്ന് അയൽവാസികളുടെ മൊഴിയുണ്ട്.

ഒരാളെ ഭയമുണ്ടെന്ന് കാണിച്ച് രണ്ടു മാസം മുൻപ് പൂനം പൊലീസിൽ പരാതി നൽകിയിരുന്നതായി ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. എന്നാൽ തുടർ അന്വേഷണം ഉണ്ടായില്ല. തന്നെ കൊല്ലുമെന്ന് പലതവണ ഇയാൾ ഭീഷണിപ്പെടുത്തി. തനിക്കോ കുടുംബത്തിനോ എന്തെങ്കിലും സംഭവിച്ചാൽ ഇയാളാണ് ഉത്തരവാദിയെന്നും പരാതിയിൽ പൂനം ഭാരതി നൽകിയ പരാതിയിൽ സൂചിപ്പിച്ചിരുന്നു. കുട്ടിക്ക് മരുന്നുവാങ്ങാനായി ആശുപത്രിയില്‍ ഭര്‍ത്താവിനൊപ്പം പോയപ്പോള്‍ ചന്ദന്‍ വര്‍മ്മ അപമര്യാദയായി പെരുമാറിയെന്നാണ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിരുന്ന എഫ്.ഐ.ഐ ആറില്‍ പറയുന്നത്.

ലൈംഗികാതിക്രമം, ജീവനു ഭീഷണി, എസ്‌സി/എസ്‌സി അതിക്രമം എന്നീ വകുപ്പു ചുമത്തിയാണ് കേസെടുത്തിരുന്നത്. ആ​ഗസ്തിൽ നൽകിയ പരാതിയിൽ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടും തുടരന്വേഷണം ഉണ്ടായില്ല. അധ്യാപക കുടുംബത്തിന് സുരക്ഷയും ഒരുക്കിയിരുന്നില്ല..


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top