ബംഗളൂരു > മുൻ കർണാടക ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് കെ എസ് പുട്ടസ്വാമി (98) അന്തരിച്ചു. സ്വകാര്യതയെ മൗലികാവകാശമാക്കുന്നതിനായി കോടതിയെ സമീപിച്ചതിലൂടെ ശ്രദ്ധേയനായ വ്യക്തിയായിരുന്നു. പുട്ടസ്വാമിയുടെ ഹർജിയെത്തുടർന്നാണ് സ്വകാര്യതയെ ആർട്ടിക്കിൾ 21ൽ ഉൾപ്പെടുത്തി മൗലികാവകാശങ്ങളിലൊന്നായി സുപ്രീംകോടതി അംഗീകരിച്ചത്.
ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് 2012ലാണ് പുട്ടസ്വാമി സുപ്രീംകോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തത്. 1952ൽ അഭിഭാഷകനായി എൻറോൾ ചെയ്ത പുട്ടസ്വാമി 1977 നവംബറിൽ കർണാടക ഹൈകോടതി ജഡ്ജിയായി നിയമിതനായി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..