ന്യൂഡല്‍ഹി> കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവും മുന്‍ ഡല്‍ഹി മന്ത്രിയുമായ സത്യേന്ദ്ര ജയിന് ജാമ്യം അനുവദിച്ചു. ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് ജാമ്യം അനുവദിച്ചത്.കേസില്‍ അറസ്റ്റിലായി രണ്ട് വര്‍ഷത്തിന് ശേഷമാണ് ജയിന് ജാമ്യം ലഭിക്കുന്നത്.
മനീഷ് സിസോദിയ കേസിലെ സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ കൂടിയായിരുന്നു ഡല്‍ഹി റോസ് അവന്യു കോടതിയുടെ വിധി. കേസ് അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ജെയിനിന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തു.
കള്ളപ്പണം വെളുപ്പിച്ചെന്ന കുറ്റത്തിന് 2022 മെയ് 30നാണ് അദ്ദേഹത്തെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. നാല് ഷെല്‍ കമ്പനികള്‍ വഴി കള്ളപ്പണം വെളുപ്പിച്ചെന്ന കണ്ടെത്തലിന്‍ മേലായിരുന്നു നടപടി.
ജയിന്‍ ഇതിനകം തന്നെ കസ്റ്റഡിയില്‍ ഗണ്യമായ സമയം ചെലവഴിച്ചിട്ടുണ്ടെന്നും വിചാരണ ഉടന്‍ ആരംഭിക്കാന്‍ സാധ്യതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..