മുൾട്ടാൻ > പാകിസ്ഥാനെതിരായ ഒന്നാംക്രിക്കറ്റ് ടെസ്‌റ്റിൽ ട്രിപ്പിൾ സെഞ്ച്വറി തികച്ച് ഇംഗ്ലണ്ട് ബാറ്റർ ഹാരി ബ്രൂക്ക് (322 പന്തിൽ 317). ഇംഗ്ലീഷ് താരത്തിന്റെ ആദ്യ ട്രിപ്പിൾ സെഞ്ച്വറിയാണിത്. മത്സരത്തിന്റെ നാലാം ദിനത്തിലാണ് ഹാരി ബ്രൂക്ക് ഈ നേട്ടത്തിലെത്തിയത്. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ ട്രിപ്പിൾ സെഞ്ച്വറി കൂടിയാണ് നേടിയത്.
ബ്രൂക്കിന്റെ ട്രിപ്പിൾ സെഞ്ച്വറിയും ജോ റൂട്ടിന്റെ (375 പന്തിൽ 262) ഡബിൾ സെഞ്ച്വറിയും കൂടിയായതോടെ ഇംഗ്ലണ്ട് സ്‌കോർ 800 കടന്നു. 454 റൺസാണ് ഇരുവരും ചേർന്ന് സ്‌കോർബോർഡിൽ കൂട്ടിച്ചേർത്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..