02 October Wednesday

മോട്ടോ ജി75 5ജി പുറത്തിറങ്ങി; മിലിറ്ററി നിലവാരത്തിലുള്ള സുരക്ഷ; അടിമുടി മാറ്റവുമായി മോട്ടറോള

വെബ് ഡെസ്‌ക്‌Updated: Wednesday Oct 2, 2024

ഡൽഹി > മോട്ടോറോളയുടെ ജി സിരീസ് സ്‌മാര്‍ട്ട്ഫോണായ മോട്ടോ ജി75 5ജി പുറത്തിറങ്ങി. മിലിറ്ററി നിലവാരത്തിലുള്ള സുരക്ഷ അവകാശപ്പെടുന്ന കമ്പനിയുടെ ആദ്യ ഫോണാണ് മോട്ടോ ജി75 5ജി. സ്‌നാപ്‌ഡ്രാഗണ്‍ ആറാം ജെനറേഷന്‍ മൂന്ന് ചിപ്‌സെറ്റില്‍ വരുന്നതാണ് ഫോണ്‍. തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളിലായിരിക്കും ആദ്യ ഘട്ടത്തില്‍ മോട്ടോ ജി75 5ജി ലഭ്യമാവുക.

സ്‌നാപ്‌ഡ്രാഗണ്‍ 6 ജെനറേഷന്‍ 3 ചിപ്‌സെറ്റില്‍ 8ജിബി വേരിയന്‍റാണ് ഇപ്പോള്‍ അവതരിപ്പിച്ചിട്ടുള്ളത്. 299 യൂറോ (ഏതാണ്ട് 27,000 ഇന്ത്യന്‍ രൂപ) ആണ് 8ജിബി റാമും 256 ജിബി സ്റ്റോറേജും വരുന്ന മോഡലിന് വില. മൈക്രോ എസ്‌ഡി കാര്‍ഡിലൂടെ സ്റ്റോറേജ് 1 ടിബി വരെയായി ഉയര്‍ത്താം. മൂന്ന് നിറങ്ങളിലുള്ള ഫോണ്‍ യൂറോപ്പിന് പുറമെ ലാറ്റിനമേരിക്കയിലും തെരഞ്ഞെടുക്കപ്പെട്ട ഏഷ്യാ-പസിഫിക് രാജ്യങ്ങളിലും ലഭ്യമാകും. ഇന്ത്യയില്‍ ഫോണ്‍ എപ്പോള്‍ ലഭ്യമാകും എന്ന് അറിയിച്ചിട്ടില്ല.

ഇരട്ട നാനോ സിം ഇടാന്‍ കഴിയുന്നതാണ് മോട്ടോ ജി75 5ജി സ്‌മാര്‍ട്ട്ഫോണ്‍. ആന്‍ഡ്രോയ്‌ഡ് 14 പ്ലാറ്റ്‌ഫോമില്‍ വരുന്ന ഫോണിനുള്ളത് 6.78 ഇഞ്ചിന്‍റെ ഫുള്‍ എച്ച്‌ഡി+ ഡിസ്‌പ്ലെ. സ്ക്രീനിന് ഗോറില്ല ഗ്ലാസ് 5 സുരക്ഷ നല്‍കിയിരിക്കുന്നു. മോട്ടോ ജി75 5ജിയില്‍ 50 മെഗാപിക്‌സലിന്‍റെ സോണി LYTIA 600 പ്രധാന സെന്‍സറും 8 മെഗാപിക്‌സലിന്‍റെ അള്‍ട്രാ വൈഡ്-ആംഗിള്‍ മാക്രോ സെന്‍സറുമാണ് ഉള്‍പ്പെടുന്നത്. 16 എംപിയുടെതാണ് സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായുള്ള മുന്‍ ക്യാമറ. മിലിറ്ററി നിലവാരത്തിലുള്ള MIL-STD 810H സര്‍ട്ടിഫിക്കറ്റും ഐപി68 റേറ്റിംഗും വരുന്ന ഫോണ്‍ പൊടിപടലങ്ങളിലും വെള്ളത്തിനടിയിലും സുരക്ഷ ഉറപ്പാക്കുന്നു.

ബ്ലൂടൂത്ത് 5.4, ജിപിഎസ്, എല്‍ടിഇപിപി, ഗ്ലോനാസ്സ് ഗലീലിയോ, എന്‍എഫ്‌സി, യുഎസ്‌ബി ടൈപ്പ്-സി പോര്‍ട്ട്, വൈഫൈ 802.11 എന്നിവയാണ് 5ജിക്ക് പുറമെ ഫോണിലുള്ള മറ്റ് കണക്റ്റിവിറ്റികള്‍. അസ്സെലെറോമീറ്റര്‍, ആംബ്യന്‍റ് ലൈറ്റ്, ഫ്ലിക്കര്‍ സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ തുടങ്ങി നിരവധി സെന്‍സറുകളും സൗഡ്-മൗണ്ടഡ് ഫിംഗര്‍പ്രിന്‍റ് സെന്‍സറും മോട്ടോ ജി75 സ്‌മാര്‍ട്ട്ഫോണിലുണ്ട്. 5,000 എംഎഎച്ച് ബാറ്ററിക്കൊപ്പം വരുന്നത് 30 വാട്ട്സ് വയേര്‍ഡ് ഫാസ്റ്റ് ചാര്‍ജറും 15 വാട്ട്‌സ് വയര്‍ലെസ് ചാര്‍ജിംഗ് സംവിധാനവുമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top