ടോക്യോ> ജപ്പാൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ കേവല ഭൂരിപക്ഷം നേടാനാവാതെ ഭരണകക്ഷി ലിബറൽ ഡെമോക്രാറ്റ് പാർടി (എൽഡിപി). 465 അംഗ പാർലമെന്റിൽ കേവലഭൂരിപക്ഷമായ 233 സീറ്റ് നേടാനാവാതെ എൽഡിപി തിരിച്ചടി നേരിട്ടിരിക്കുകയാണ്. പ്രധാന സഖ്യകക്ഷിയുമായി ചേർന്ന് 214 സീറ്റുകൾ നേടാനേ ഷിഗേറു ഇഷിബയുടെ എൽഡിപിക്ക് സാധിച്ചിട്ടുള്ളു. 2009 നു ശേഷം ആദ്യമായാണ് എൽഡിപിയ്ക്ക് ഇങ്ങനെയൊരു തിരിച്ചടി ലഭിക്കുന്നത്.
എന്നിരുന്നാലും നിലവിലെ ഭരണകക്ഷിയായ എൽഡിപി തന്നെ ഭരണത്തിൽ തുടരുമെന്നാണ് ഔദ്യോഗിക റിപ്പോർട്ട്. ഒരു സഖ്യകക്ഷിയെക്കൂടി ചേർത്ത് ഭരണം തുടരാനാണ് സാധ്യതയെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. അഴിമതിയെ തുടർന്ന് പ്രധാനമന്ത്രി ഫുമിയോ കിഷിദ രാജിവച്ചതിനെത്തുടർന്നാണ് ഇഷിബയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്. 'പുതിയ ഭരണകൂടത്തെ എത്രയും വേഗം ജനങ്ങൾ വിലയിരുത്തേണ്ടത് പ്രധാനമാണ്,' എന്നു പറഞ്ഞാണ് ഇഷിബ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..